Friday, December 2, 2011

ഒരു ഗുജറാത്തി നാട്ടു പാട്ടിന്റെ കഥ

"ശര്‍ക്കര കഴിച്ചു കൊണ്ട് നൂല്‍ നൂല്ക്കു, ഒരിക്കലും തിരിച്ചു വരാതെ യാത്ര പോയി , അനിയനെ പറഞ്ഞു വിടൂ"
പഴയ ഒരു ഗുജറാത്തി നാട്ടു പാട്ട് "ഗുര്‍ ഘായിന്‍, പുനീ ഘതീന്‍, ആപ് ന ആയീന്‍, ഭായീ നു ഖാലീന്‍". ജനിച്ചു വീണപ്പോള്‍ തന്നെ കുഞ്ഞു കയ്യില്‍ കരിമ്പിന്‍ തുണ്ടും കോട്ടന്‍ പൂവുമായി ഒരിക്കലും തിരിച്ചു വരാത്ത യാത്ര പോയ കൊച്ചു മാലാഖമാര്‍ക്ക് വേണ്ടി ഒരു തുള്ളി ചുടുകണ്ണുനീര്‍.


ജീവനോടെ മണ്ണില്‍ കുഴിച്ചു മൂടപ്പെടുക ..ഒരു ജീവനോടും ഒരിക്കലും ചെയ്തു കൂടാത്ത തെറ്റാണു ..പെണ്ണായി ജനിച്ചത്‌ കൊണ്ട് മാത്രം എന്തിനാണിങ്ങനെ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ഒന്ന് ചികഞ്ഞെടുക്കുകയല്ല
ഉത്തര്‍ പ്രദേശ്‌ എന്ന 'സാക്ഷാല്‍ ബെഹെന്‍ജി മായാവതി ഭരിക്കുന്ന നാട്ടില്‍ സീതാപ്പൂരില്‍ ഈ വര്‍ഷം നടന്ന സംഭവം ആണ്. ഇരട്ട കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടി മരിച്ചു പോയപ്പോള്‍, ആ കുട്ടിയോടൊപ്പം ജീവനുള്ള പെണ്‍കുട്ടിയേയും കുഴിച്ചു മൂടി.

എന്നാല്‍ ഇന്ത്യയെക്കാളേറെ കഷ്ടം ഒരു കുട്ടി എന്നാ പോളിസിയുള്ള ചൈനയിലെ കാര്യമാണ് ..പെണ്ണായി പിറന്നു പോയത് കൊണ്ടു അവിടെത്തെ കോട്ടന്‍ തോട്ടങ്ങളില്‍ കുഴിച്ചു മൂടപെടുന്ന അവിടത്തെ പെണ്‍കുട്ടികള്‍ ..എപ്പോ സ്ഥിതി പിന്നെയും മാറി SBS സൌത്ത് കൊറിയ റിപ്പോര്‍ട്ട്‌ പ്രകാരം എപ്പോള്‍ അവര്‍ തോട്ടങ്ങളില്‍ കുഴിച്ചു മൂടപെടുകയല്ല അവരുടെ ശരീരങ്ങള്‍ സ്റ്റാമിന ബൂസ്റ്റെര്‍ ഗുളികകളായി ചൈനയിലും, സൌത്ത് കൊറിയയിലും, ജപ്പാനിലും ഒക്കെ എത്തുകയാനെന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ എങ്ങിനെ ഒന്നും വേസ്റ്റ് ആകാതിരിക്കാം എന്ന് ചൈനക്കാരെ ആരും പഠിപ്പിച്ചു കൊടുക്കണ്ടല്ലോ.

ചൈന നോക്കി യന്ത്രങ്ങളായ വി ആര്‍ കൃഷ്ണയ്യരെ പോലുള്ളവര്‍ ഇതൊന്നും കാണില്ല. പിന്നെ ഓജ ബോര്‍ഡിലും മറ്റും വിശ്വസിക്കുന്ന ആളിനോട്‌ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ കഴിഞ്ഞ കാലം ചികഞ്ഞെടുക്കുമ്പോള്‍ കാണുന്ന വളരെയധികം പ്രകീര്ത്തിക്കപെട്ട ഭൂപരിഷ്കരണ നിയമവുമൊക്കെ നോക്കുമ്പോള്‍ എവിടെയെക്കൊയോ ചില സംശങ്ങള്‍...നരേന്ദ്ര മോഡി വികസനോന്മുഖനായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണാധികാരി തന്നെയാണ് . പക്ഷെ ഗുജറാത്ത് കലാപത്തിനെ കുറിച്ച് അന്വേഷിക്കുവാനുള്ള പൌരസമിതിയില്‍ പെട്ടയാള്‍ ആ വേദി 'ആരോപണം ആരെക്കുറിച്ചു ഉന്നയിക്കപ്പെട്ടോ' അവരെക്കുറിച്ച് തന്നെ പ്രശംസിച്ചു പറയുന്നത് ഒട്ടും ശെരിയായ ഒരു നടപടിയല്ല. ഇതിനെല്ലാത്തിനു കുറിച്ച് ഒരു വാക്ക് മാത്രം 'സത്യമേവ ജയതേ', എവിടെ എങ്ങിനെ ഒളിപ്പിക്കാന്‍ നോക്കിയാലും സത്യം തന്നെ വിജയിക്കും.

രണ്ടു കുട്ടി നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ നോക്കുന്ന വിദ്യാ വിശാരധന്മാരോട് ഒരു ചോദ്യം എന്തിനു കേരളത്തില്‍ ഈ നിയമം ? ഇന്ത്യയില്‍ കേരളം മാത്രമാണ് ജനസംഖ്യനിയന്ത്രണം നന്നായി നടപ്പിലാക്കിയ സംസ്ഥാനം. കേരളത്തിലെ പോപ്പുലേഷന്‍ ഗ്രോത്ത് റേറ്റ് ഇന്ത്യ ഒട്ടാകെ റേറ്റ്നെക്കാള്‍ വളരെ കുറവാണു. അങ്ങ് വടക്ക് ജനനഫാക്ടറികള്‍ പടച്ചു വിടുന്ന കോടികണക്കിന് ജനങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഓരോന്നും ഭാഗം വെച്ചെടുക്കുമ്പോള്‍ ജനസംഖ്യ യുടെ 2 .43 % മാത്രം വരുന്ന മലയാളിക്ക് പിച്ച ചട്ടി മാത്രം.

ഏതു കാര്യത്തിലും അങ്ങിനെ തന്നെ..മുല്ലപെരിയാരിന്റെ കാര്യം തന്നെ എടുക്കാം കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ബി ജെ പിയുടെയും ഒക്കെ കേന്ദ്ര നേതൃത്വത്തിന് അറിയാം ന്യായം കേരളത്തിന്റെ ഭാഗത്താണെന്ന് എനിട്ട്‌ എന്താണ് അനുകൂല സമീപനം എടുക്കാത്തത്? എല്ലാ പാര്‍ടികളുടെയും സംസ്ഥാന ഘടകങ്ങള്‍ കരഞ്ഞു വിളിച്ചു താന്താങ്ങളുടെ കേന്ദ്ര നേതൃത്വത്തോട് പറയുന്നുണ്ട് എനിട്ടും എന്താണ് അവരാരും നമ്മുടെ നിലവിളി കേള്‍ക്കാത്തത്?

കേരളത്തിന്‌ ലോകസഭ സീറ്റുകള്‍ 20 ഉള്ളപ്പോള്‍ തമിഴ്നാടിനു 39 ലോക സഭ സീറ്റുകള്‍ ഉണ്ട്. ഈ 39 സീറ്റ്‌ എന്ന ലഡ്ഡു ദശാബ്ദങ്ങളായി എല്ലാ ദേശീയ പാര്‍ടികളുടെയും മനസ്സില്‍ ഉണ്ട്. അതെ സമയം വെസ്റ്റ് ബെന്ഗാള്‍ ഇന്റെ കാര്യം എടുക്കാം 34,267 സ്ക്വയര്‍ മൈല്‍ ചുറ്റളവുള്ള ബംഗാളിന്റെ ജനസംഖ്യ 9 കോടി, ലോക സഭ സീറ്റുകള്‍ 42 എണ്ണം. കേരളത്തിന്റെ 15 ,005 സ്ക്വയര്‍ മൈല്‍ ആണെന്നോര്‍ക്കണം.

കേരളത്തിലെ ജനസംഖ്യ സത്യത്തില്‍ നെഗറ്റീവ് റേറ്റ് ആണ്..കാരണം 2001 ലെ ജന സംഖ്യാ 3 കോടി 20 ലക്ഷമുണ്ടായിരുന്ന ജന സഖ്യ എപ്പോള്‍ 3 കോടി 18 അടുത്താണ്. 10 ലക്ഷത്തിനു മുകളില്‍ വരുന്ന അന്യസംസ്ഥാന ജോലിക്കാരെ കൂടാതെ ആണ് ഇത് , 2016 ആവുമ്പോള്‍ എപ്പോള്‍ തന്നെ ജന സംഖ്യയുടെ 3 ശതമാനം വരുന്ന അന്യസംസ്ഥാന ജോലിക്കാരാകും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ലോകസഭ, നിയമസഭ മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക. ഇവരില്‍ ഒട്ടുമിക്കവാറും പേര്‍ ബംഗാളികള്‍ ആയതു കൊണ്ട് ഇതു ഇടപതു പക്ഷത്തിനു ആണ് സഹായിക്കുക എന്ന് ഇടതുപക്ഷം കരുതുന്നു..ഏതായാലും കുറച്ചു വര്‍ഷത്തിനു ശേഷം മമത ബാനെര്‍ജി, ലാലു പ്രസാദ്‌ പോസ്റ്ററുകള്‍ എന്നിവ കേരളത്തില്‍ കണ്ടാല്‍ ഒട്ടും അതിശയിക്കേണ്ട...

ഇനിയും സൌമ്യമാരെപോലുള്ള മാലാഖകുട്ടികള്‍ ട്രെയിനുകളില്‍ ഹോമിപ്പിക്കപെടും..പക്ഷെ അന്ന് അന്ന് ആ വേലുച്ചാമി ബീഹാറിയോ ആണെങ്കില്‍ ഇടതുപക്ഷക്കാരന്‍ മുതല്‍ ദിദിയും, ലാല് പ്രസാദ്‌ യാദവും വരെ ഇടപെടും..അവര്‍ക്ക് വേണ്ടി വാദിക്കാന്‍ വിലകൂടിയ വക്കീലന്മ്മാര്‍ വരും..അന്ന് അവര്‍ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും പിടിയുണ്ടാവും..പണ്ട് 100 ശതമാനം നമ്മുടെ ഉണ്ടായിരുന്ന ലിട്ടെരസി റേറ്റ് അന്ന് ചിലപ്പോള്‍ ദേശീയ നിലവാരത്തിനു താഴെ പോവും....

നമ്മള്‍ക്ക് പക്ഷെ 2 കുട്ടി പോളിസി വേണം...കാരണം നമ്മള്‍ മലയാളികള്‍ കഴുത എന്ന പൊതു ജനം

PS : ജീവിതത്തില്‍ ഞാന്‍ എപ്പോളും വെറുപ്പോടെ നോക്കി കണ്ട ഒരു വ്യക്തിയായിരുന്നു സി പി രാമസ്വാമി അയ്യര്‍ ..എപ്പോള്‍ എനിക്ക് തോന്നുന്നു പഴയ തലമുറ കാണാതെ പോയ, നമ്മള്‍ കേട്ട് പഠിച്ച പലതും തെറ്റാണു..അദ്ദേഹം ശെരിയായിരുന്നു മിക്കവാറും എല്ലാറ്റിലും തന്നെ.

ജാലകം



മന്‍മോഹന്‍ സിംഗ് അഥവാ വായില്ലാക്കുന്നിലപ്പന്‍



മന്‍മോഹന്‍ സിംഗ് അഥവാ വായില്ലാക്കുന്നിലപ്പന്‍
ഈ അപ്ഡേറ്റ് ആരും അറിഞ്ഞില്ലേ 2011 നവംബര്‍ ഇഷ്യൂ ആണ് .

"മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍ ത്തച്ചനും പിന്നെ വള്ളോന്‍ മന്‍മോഹന്‍ സിംഗ് വടുതല മരുവും നായര്‍ കാരയ്ക്കല്‍ മാതാ, ചെമ്മേ കേളുപ്പുകൂറ്റന്‍, പെരിയ തിരുവരങ്ങത്തെഴും പാക്കനാരും, നേരേ രായണഭ്രാന്തനുമുടനകവൂര്‍- ച്ചാത്തനും പാണനാരും"

മുല്ലപെരിയാര്‍ മാധ്യമങ്ങള്‍ ഊതിപെരുപ്പിച്ചതാനെന്നും, ഇത് വെറുതെ തമിഴനേയും മലയാളിയേയും പറഞ്ഞു പറ്റിക്കാന്‍ നോക്കുന്നതാണെന്നും ചില വിവരം കൂടിയ മലയാളി പുംഗവന്മ്മാര്‍ പറഞ്ഞു നടക്കുമ്പോള്‍ വെളുത്തമ്മയും കണ്ണാടി കരുണനും അതേറ്റു പാടുമ്പോള്‍ മലയാളിക്ക് വീണ്ടും ആപ്പ്..ഏറ്റവും ഒടുവിലായി വന്ന ആപ്പ് മനുഷ്യാവകാശ കമ്മീഷന്‍ കേരള ഖടകത്തിന്റെ വക. ജീവിക്കാനുള്ള അവകാശം നിഷേധിക്കപെടുമ്പോള്‍ സമീപിക്കാനുള്ള സ്വയംഭരണ സ്ഥാപനം എന്നാണ് നമ്മള്‍ എല്ലാവരും "മനുഷ്യാവകാശ കമ്മീഷന്‍" എന്നൊക്കെ ധരിച്ചു വച്ചിരിക്കുന്നത്. 12 October 1993 ഇല രൂപിക്രതമായ നാഷണല്‍ ഹുമന്‍ റയിട്ട്സ് ആക്റ്റ് മുഖേന രൂപിക്രതമായ കമ്മീഷന്‍ കേരള ഖടകം എന്തായാലും രാവിലെ പറയുന്നതല്ല ഉച്ചക്കും വൈകീട്ടും പറയുന്നത്. വൈകിട്ട് പറയുന്നത് നാളെ പറയുമോ എന്തോ. പറഞ്ഞാല്‍ കൊളളാം..ആര്‍ക്ക്? മലയാളിക്ക് അല്ലാതെ ആര്‍ക്കാ കമ്മീഷനോ?

മന്‍മോഹന്‍ജിയിലേക്ക് ..പച്ച വെള്ളം പോലും ചവച്ചരച്ചു കുടിക്കുന്ന പുള്ളിക്കാരനെക്കുറിച്ചു പറയാന്‍ അല്പം വൈഷമ്യം ഉണ്ടെങ്കിലും, നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടുമ്പോള്‍ പറയാതിരിക്കുന്നതെങ്ങിനെ. മന്‍മോഹന്‍ജിയെ "കള്ളന്‍" എന്നാരും പറയില്ല പക്ഷെ നിര്‍ഗുണ പരബ്രഹ്മം ആയിരുന്നു "കള്ളന്മ്മാര്‍ക്ക് കഞ്ഞി വച്ച് കൊടുമ്പോള്‍, അത് പക്ഷെ ഈ മുല്ലപെരിയാരിലെ വെള്ളത്തില്‍ തന്നെ വേണോ?"
വെളുത്തമ്മ അയച്ച തന്ന പ്രണയലേഖനം 'റൊമ്പ പ്രമാദം' എന്ന് പറഞ്ഞു ഒരു റിട്ടേണ്‍ പ്രണയലേഖനം അല്ല പ്രതീക്ഷിക്കുന്നത്. അവിടെ അങ്ങേക്ക് നട്ടെല്ലിനു പകരം വാഴനാരാണോ?. സില്‍ക്ക് കുപ്പായതിനുള്ളിലെ ഇരുമ്പുകൈകളാണ് അങ്ങയുടെതെന്നു ഒരു മഹാന്‍ ഈ ഇടക്ക് പറയുന്നത് കേട്ടു. ഈ മഹാനെ വേള്‍ഡ് സിങ്കോഫാന്റ്റ് ചാമ്പ്യന്‍ഷിപ്പിന് വിട്ടാല്‍ ഇന്ത്യയ്ക്ക് തന്നെ ഫസ്റ്റ് പ്രൈസ്.

"ഇമ്സൈ അരസന്‍ ഇരുപത്തി മൂന്നാം പുലികേശി" ഈ തമിഴ് ചിത്രം സത്യത്തില്‍ താങ്കളെ ഉദേശിച്ചു എടുത്തതാണോ? എങ്കില്‍ അത് വളരെ മോശവും പൈശാചികവും മൃഗീയവും ആയി പോയി.




(ഫോട്ടോ കടപ്പാട്: അന്ജ്ഞാതനായ സുഹൃത്ത്‌)
ജാലകം